Wednesday, November 6, 2019

ഇൻഡ്യൻ പൊറോട്ടയും ചൈനീസ്‌ കുങ്ങ്‌ ഫുവും

സാക്ഷാൽ  ബ്രൂസ് ലീയോടും, ബാബു ആന്റണിയോടും പിന്നെ   ഇടുക്കി ജില്ലയിൽ ആദ്യമായി കുങ് - ഫു കൊണ്ടുവന്ന പുഷ്പാകരൻ മാഷിനോടുമുള്ള ആരാധന മൂത്ത് വളരെ ചെറുപ്പത്തിൽ തന്നെ  രാജാക്കാട്ടിലുള്ള മനോജ് മാഷിന്റെയും ജനീവ് മാഷിന്റയും കുങ് - ഫു ക്ലാസിൽ പഠിക്കാൻ പോയതു  കൊണ്ട് പലവിധ ഗുണങ്ങളും കുറച്ചൊക്കെ ദോഷങ്ങളും ഉണ്ടായിട്ടുണ്ട് , അതിൽ  കുങ് - ഫുകൊണ്ട് ഏറ്റവും പ്രയോജനപ്പെട്ട ഒരു കാര്യമാണ് ഞാൻ ഇവിടെ എഴുതുന്നത്

വർഷങ്ങൾക്ക് മുൻപ് ഞാൻ കോളേജിൽ പഠിയ്ക്കുന്ന കാലം, എനിക്കും എന്റെ ഉറ്റ സുഹൃത്ത് (കഥയിലെ വില്ലൻ) സുധീഷിനുംSudheesh T S Thekkeparambil രാജാക്കാട്ടിലെ അക്ഷയ ഹോട്ടലിൽ നിന്നും പൊറോട്ടയും ബീഫ് ഫ്രൈയും കഴിയ്ക്കാൻ തോന്നുന്നിടത്തു നിന്നാണ് കഥ ആരംഭിക്കുന്നത്

ഒരു ദിവസം  ലഞ്ച് ബ്രേക്കിന്റെ സമയത്ത് ഞാനും സുധീഷും ഹോട്ടലിൽ പോയി ഭക്ഷണം കഴിയ്ക്കാൻ തീരുമാനിച്ചു , പക്ഷേ ഒരു പ്രശ്നം കൈയ്യിൽ ആവശ്യത്തിന് പണമില്ല. ആരോട് പണം കടം വാങ്ങും എന്ന് ആലോചിച്ച് നിൽക്കുമ്പോഴാണ് മാലാഖയേപ്പോലെ BA ക്ലാസിലെ വിദ്യാർത്ഥിനിയും ഞങ്ങളുടെ സുഹൃത്തുമായ അനീഷ അവളുടെ ക്ലാസിൽ നിന്നും പുറത്തേയ്ക്ക് വരുന്നത്... അവളോട് പണം കടം വാങ്ങിയാലോ എന്ന് ഞങ്ങൾ ആലോചിച്ചെങ്കിലും എങ്ങനെ തിരിച്ചു കൊടുക്കും എന്ന ചോദ്യം മനസിൽ തെളിഞ്ഞപ്പോൾ ഞാൻ ആ പദ്ധതി ഉപേക്ഷിച്ചു. അപ്പോഴാണ് സുധീഷ് എന്നോട് പറഞ്ഞത് , നീ ധൈര്യമായിട്ട് കാശ് കടം വാങ്ങിക്ക് ഞാൻ നാളെ തരാം എന്ന്, അവന്റെ സ്വഭാവം നന്നായിട്ട് അറിയാവുന്ന ഞാൻ പറ്റില്ല എന്നു തന്നെ  മറുപടി കൊടുത്തെങ്കിലും വീണ്ടും അവൻ നിർബ്ബന്ധിച്ചതുകൊണ്ടും, പണം നാളെ തരാം എന്ന് പറഞ്ഞതു കൊണ്ടും പിന്നെ പൊറോട്ടയുടേയും ബീഫ് ഫ്രൈയുടെയും രുചി ഓർത്തതു കൊണ്ടും അവസാനം ഞാൻ അനീഷയോട് 50 രൂപ കടം ചോദിച്ചു, നാളെ തന്നെ തിരിച്ചു തരാം എന്ന എന്റെ ഉറപ്പിൽ   അവൾ  പണം തന്നു.  ( അപ്പോൾ റാംജി റാവു സ്പീക്കിങ്ങ് എന്ന സിനിമയിലെ ഗുലുമാൽ എന്ന പാട്ട് അവിടെ മുഴങ്ങിയോ എന്ന് ഇപ്പോഴും ഞാൻ ആലോചിക്കാറുണ്ട്‌ )   അപ്പോൾ തന്നെ ഞാനും സുധീഷും അക്ഷയ ഹോട്ടലിൽ ചെന്ന് പൊറോട്ടയും ബീഫ് ഫ്രൈയും അകത്താക്കി.
 അടുത്ത ദിവസം രാവിലെ തന്നെ ഞാൻ സുധീഷിനോട് പണം തിരികെ ചോദിച്ചു , എന്നാൽ പ്രതീക്ഷിച്ചതു പോലെ തന്നെ സുധീഷ് അവന്റ യഥാർത്ഥ സ്വഭാവം കാണിക്കുകയാണുണ്ടായത് . അവന്റെ കൈയ്യിൽ ഇപ്പേൾ കാശില്ല എന്നും പിന്നീട് തരാം , മാത്രമല്ല നീയാണ് പൈസ കടം വാങ്ങിയത് അതുകൊണ്ട് തിരിച്ചു കൊടുക്കേണ്ട ഉത്തരവാദിത്വവും നിന്റേതാണെന്നും എന്നും എന്നോട് പറഞ്ഞു.

ആ സമയത്ത് എനിയ്ക്ക് കുങ് - ഫു ക്ലാസുകൾ ഉണ്ടെങ്കിലും മാസത്തിന്റെ പകുതി ആയതു കൊണ്ട് എന്റെ ശിഷ്യഗണങ്ങൾ ആരും ഫീസ് തരാൻ സാധ്യതയില്ലാത്തതു കൊണ്ടും
പണം തിരികെ കൊടുക്കാൻ വേറെ മാർഗ്ഗമൊന്നും മുൻപിൽ തെളിയാത്തതു കൊണ്ടും രണ്ട് ദിവസം അനീഷയെ കാണാതെ ഞാൻ മുങ്ങി നടന്നു.  നിർഭാഗ്യവശാൽ മൂന്നാമത്തെ ദിവസം ഞാൻ കൃത്യമായിട്ടും അവളുടെ മുൻപിൽ തന്നെ ചെന്നു ചാടി . പക്ഷേ അവൾ എന്നോട് പണം തിരികെ ചോദിയ്ക്കുന്നതിനു മുൻപ് തന്നെ നാളെ രാവിലെ പത്ത് മണിയ്ക്ക് കാശ് തിരിച്ചു തരാം എന്ന് ഞാൻ അങ്ങോട്ട് പറഞ്ഞു. എന്നിട്ട് ഞാൻ അവിടെ നിന്ന് രക്ഷപെട്ടു. ഇതെല്ലാം കണ്ട് എന്റെ സുഹൃത്ത് സുധീഷ് അവിടെ നിന്ന് ചിരിയ്ക്കുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു....

ഡിസംബർ മാസമായതുകൊണ്ട് കൊടും തണുപ്പാണെങ്കിലും അടുത്ത ദിവസം അതിരാവിലെ തന്നെ ഞാൻ ഉണർന്നു . കൈയ്യിൽ ആകെയുള്ളത് ഒരു അഞ്ച് രൂപാ നോട്ട് മാത്രം , ആവിശ്യമുള്ളതോ 50 രൂപായും ... രാവിലെ ആറ് മണിക്ക് തന്നെ കൈയ്യിലുണ്ടായിരുന്ന 5 രൂപായും പോയിക്കിട്ടി... എങ്ങിനെയാണെന്നല്ലേ? രാവിലെ തന്നെ രാജാക്കാട് ടൗണിൽ ഏറ്റവും രുചികരമായ ചായയും കാപ്പിയും കിട്ടുന്ന ഒരു കടയുണ്ടായിരുന്നു  .. ബിനീഷ് ചേട്ടന്റെ ചായക്കട (ഇന്നത്തെ ഹോട്ടൽ ഹിൽ സ്റ്റാർ) അവിടെ ചെന്ന് 5 രൂപാ കൊടുത്ത് ഒരു കാപ്പി കുടിച്ചു... ബിനീഷ് ചേട്ടന്റെ കടയിലെ കാപ്പി കുടിച്ചാൽ രാവിലെ തന്നെ ഒരു പ്രത്യേക എനർജി ലഭിക്കും (ഇവിടെ ഡൽഹിയിലെ സ്റ്റാർ ബക് സിലോ കഫേ കോഫി ഡേയിലോ പോലും അത്രയും രുചികരമായ കാപ്പി എനിക്ക് ലഭിച്ചിട്ടില്ല) ... അങ്ങിനെ ലഭിച്ച എനർജിയിൽ ഞാൻ വീട്ടിലേയ് തിരിച്ചു നടന്നു.
സമയം രാവിലെ 6.30  ഇനി വെറും മൂന്ന് മണിക്കൂർ മാത്രം. ഇന്നും അനീഷയ്ക്ക് പണം തിരികെ കൊടുക്കാൻ പറ്റില്ല എന്ന് എനിക്ക് മനസിലായി , അതു കൊണ്ട് പണം തിരികെ കൊടുക്കുന്നതു വരെ   അവളെ കാണാതെ മുങ്ങി നടക്കാൻ ഞാൻ തീരുമാനിച്ചു.

ഇനിയാണ് ട്വിസ്റ്റ്!!!

സമയം രാവിലെ 6.30 ആയെങ്കിലും ഡിസംബർ മാസമായതുകൊണ്ട് ഭയങ്കര തണുപ്പാണ്. തണുപ്പ് മാറ്റാൻ ഏറ്റവും ലളിതമായ മാർഗ്ഗമെന്ന നിലയ്ക്ക് കുറച്ചു കുങ്-ഫു പരിശീലനം നടത്താൻ ഞാൻ തീരുമാനിച്ചു.( കാരണം കുങ്-ഫു ഡ്രസ്സിന് നല്ല കട്ടിയുള്ളതു കൊണ്ട് ശരീരത്തിൽ അധികം തണുപ്പ് ഏൽക്കില്ല)
രാവിലെ തന്നെ കുങ്-ഫു ഡ്രസ്സ് ധരിച്ച് ഞാൻ വീടിന്റെ മുറ്റത്തേയ്ക്ക് ഇറങ്ങി എന്നിട്ട് "കസർത്ത്" ആരംഭിച്ചു . കുറച്ചു കഴിഞ്ഞപ്പോൾ മനോജ് മാഷ് എനിക്ക് പഠിപ്പിച്ചു തന്ന നഞ്ചക്ക് (ഒരു മാർഷ്യൽ ആർട്ട്സ് വെപ്പൺ)അഭ്യാസം ഞാൻ തുടങ്ങി. മുകളിൽ ഇരുന്നു കൊണ്ട് ഇതെല്ലാം ഒരാൾ കാണുന്നുണ്ടായിരുന്നു!!! ദൈവം ആയിരിക്കും എന്ന് നിങ്ങൾ കരുതുന്നുണ്ടല്ലേ എങ്കിൽ തെറ്റി.......
അതു മറ്റാരുമല്ല... അന്നത്തെ രാജാക്കാട് ക്രിക്കറ്റ് ടീം ക്യാപ്റ്റനും സകലകലാവല്ലഭനുമായ ശ്രീമാൻ അനുലാലിന്റെ വീടിന്റെ മുകളിലെ നിലയിൽ പുതിയതായി വാടകയ്ക്ക് താമസിക്കാൻ വന്ന ഏകദേശം ഒരു 30 വയസു പ്രായമുള്ള ഒരു ലുങ്കിയുടുത്ത ഒരാളായിരുന്നു അത്. കുറച്ചു കഴിഞ്ഞപ്പോൾ  അദ്ദേഹം എന്നെ വിളിച്ചു എന്നിട്ട് അദ്ദേഹത്തിന്റെ അടുത്തേക്ക് ഒന്നു വരാമോ എന്ന് ചോദിച്ചു. ആദ്യം ഞാൻ പോയില്ല എങ്കിലും  വീണ്ടും നിർബന്ധിച്ചപ്പോൾ മനസില്ലാ മനസോടെ ഞാൻ അയാളുടെ അടുത്തേയ്ക്ക് , അതായത് അനുലാലിന്റെ വീടിന്റെ രണ്ടാം നിലയിലേക്ക് അതേ വേഷത്തിൽ തന്നെ (കുങ്- ഫു ഡ്രസ്സിൽ )ഞാൻ ചെന്നു. അദ്ദേഹം എന്നെ പരിചയപ്പെട്ടു എന്നിട്ട് അയാളുടെ വീട് കൊല്ലം ജില്ലയിൽ(കൃത്യമായിട്ട് ഞാൻ ഓർക്കുന്നില്ല) ആണെന്നും ലവ്  മാര്യേജ് കഴിഞ്ഞിട്ടാണ് ഇവിടെ എത്തിയത്, അതു കൊണ്ട് ഭാര്യവീട്ടിൽ നിന്നും  ഭീഷണിയുണ്ട് , കുറച്ച് അഭ്യാസങ്ങൾ പഠിപ്പിച്ചു തരണമെന്നും എന്നോട്  ആവശ്യപ്പെട്ടു. അതിനെന്താണ് പഠിപ്പിച്ചു തരാം എന്ന് ഞാൻ അയാളോട് മറുപടിയും പറഞ്ഞു. ആ സമയത്ത് അദ്ദേഹത്തിന്റെ ഭാര്യ എനിക്ക് ഒരു ചായ കൊണ്ടുവന്നു തന്നു. ആ ചായ ഞാൻ കുറച്ചു കുടിച്ചു, അപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി...... എന്താണന്നല്ലേ ???.. അദ്ദേഹത്തിന് ഭാര്യവീട്ടുകാരെ മാത്രമല്ല ജീവിതാവസാനം വരെ ഭാര്യയുടെ പാചകത്തേയും പേടിക്കണമെന്ന് !!! ( വിഷം കുടിച്ചാൽ പോലും ആ ചായയേക്കാൾ ടേസ്റ്റ് കാണും)
അയാൾ എന്നോട് അഭ്യാസങ്ങൾ പഠിപ്പിച്ചു തരണം എന്നു പറഞ്ഞെങ്കിലും ഞാൻ കരുതിയത് വെറുതെ പറയുന്നതാണെന്നാണ്‌ എന്നാൽ അയാൾ കാര്യമായിട്ടാണ് പറഞ്ഞതെന്ന് 2 മിനിട്ടിനുള്ളിൽ തന്നെ എനിക്ക് മനസിലായി... എങ്ങിനെയാണെന്നല്ലേ?
ഞാൻ വളരെ കഷ്ടപ്പെട്ട് അവർ തന്ന ചായ കുടിച്ചു തീർത്തത് .ഇനിയും അവിടെ നിന്നാൽ ശരിയാവില്ല എന്ന് എനിക്ക് തോന്നിയതുകൊണ്ട് ഞാൻ അവിടെ നിന്നും തിരിച്ചു പോരുവാൻ തീരുമാനിച്ചു.  അങ്ങിനെ ഞാൻ അവരോട് പിന്നെ കാണാം എന്നു പറഞ്ഞ് താഴേയ്ക്ക് ഇറങ്ങാൻ തുടങ്ങി, അപ്പോൾ അയാൾ ഒരു മിനിട്ട് എന്നു പറഞ്ഞ് അകത്തേയ്ക്ക് കയറിപ്പോയി.  ... ഇനി അയാളുടെ "ഭാര്യ പാചകം ചെയ്ത ഭക്ഷണം" വല്ലതും എടുത്തു കൊണ്ടുവരാൻ പോയതാണോ എന്ന് ആലോചിച്ചപ്പോൾ ഞാൻ ഒന്നു ഭയന്നു ..... എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു .ലുങ്കിയുടുത്ത് അകത്തേയ്ക്ക് കയറിപ്പോയ അയാൾ ഇറങ്ങി വന്നത് ഒരു പാന്റ്സ് ധരിച്ചായിരുന്നു. എന്നിട്ട് എന്നോട് ഇപ്പോൾ തന്നെ കുറച്ച് നമ്പരുകൾ പഠിപ്പിച്ചു തരണം എന്ന് എന്നോട് ആവശ്യപ്പെട്ടു. എനിക്ക് തീരെ താത്പര്യമില്ലായിരുന്നെങ്കിലും അയാളുടെയും ഭാര്യയുടേയും  തുടർച്ചയായുള്ള നിർബ്ബന്ധം കാരണം ബേസിക് ആയിട്ടുള്ള കുറച്ചു കാര്യങ്ങൾ പഠിപ്പിച്ചു കൊടുക്കാൻ ഞാൻ തീരുമാനിച്ചു .... പെട്ടെന്നാണ് അത് സംഭവിച്ചത്!!!! എന്താണെന്നല്ലേ??? അയാൾ എന്റെ അടുത്തേയ്ക്ക് വന്നിട്ട് പോക്കറ്റിൽ നിന്നും എന്തോ എടുത്ത് എന്റെ കൈയ്യിൽ തന്നിട്ട്  കാലിൽ തൊട്ട് നമസ്കരിച്ചു ( "എന്റെ കളരി പരമ്പര ദൈവങ്ങളേ " എന്ന് അപ്പോൾ  അയാൾ പറഞ്ഞോ???) അയാൾ എന്താണ് എന്റെ കൈയ്യിൽ തന്നതെന്ന് ഞാൻ വെറുതെ ഒന്നു നോക്കി , യഥാർത്ഥത്തിൽ അപ്പോഴാണ് ഞാൻ ഞെട്ടിയത് .... 101 രൂപാ ... എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അനീഷയുടെ 50 രൂപ പോലും തിരിച്ചു കൊടുക്കാൻ കാശില്ലാതിരുന്ന അതേ കൈയ്യിൽ രാവിലെ തന്നെ 101  രൂപാ......  അയാൾ എനിക്ക് ദക്ഷിണയായി 101 രൂപാ തന്നിരിക്കുന്നു!!!!. അപ്പോൾ അവിടെ കിടന്ന് തുള്ളിച്ചാൻ എനിക്കു തോന്നിയെങ്കിലും സന്തോഷം പുറത്തു കാണിക്കാതെ ഞാൻ അവിടെ നിന്നു.കിട്ടിയ കാശ് തിരിച്ചു കൊടുക്കാൻ തീരെ താത്പര്യമില്ലെങ്കിലും ഞാൻ അയാളോട് പണമൊന്നും വേണ്ട എന്നു പറഞ്ഞു മടക്കി നൽകാൻ തുടങ്ങി... പക്ഷേ അയാൾ വാങ്ങിയില്ല ....
 തുടർന്ന് ഞാൻ 10 മിനിട്ടു കൊണ്ട് അയാളെ ഒന്ന് രണ്ട് അഭ്യാസ മുറകൾ പഠിപ്പിച്ചു കൊടുത്തു, എന്നിട്ട് ഇന്ന് ഇത് മതിയെന്നു പറഞ്ഞ് ഞാൻ അവിടെ നിന്നും ഇറങ്ങാൻ തുടങ്ങി.
പക്ഷേ  കുറച്ചു കൂടെ അഭ്യാസങ്ങൾ പഠിയ്ക്കണമെന്ന അയാളുടെ ആവശ്യം  ഗത്യന്തരമില്ലാതെ ഞാൻ   അംഗീകരിച്ചു. പിന്നെ തുടർച്ചയായി ഒന്നര മണിക്കൂർ അതി കഠിനമായ വ്യായാമ മുറകൾ ഞാൻ അയാളെക്കൊണ്ട് അഭ്യസിപ്പിച്ചു.. അവസാനം  തളർന്നു വീണ അയാൾ ബാക്കി നാളെ ചെയ്യാം എന്ന് എന്നോട് ആവശ്യപ്പെട്ടു. എങ്കിൽ നാളെ കാണാം എന്നു പറഞ്ഞ് ഞാൻ അവിടെ നിന്നും ഇറങ്ങി.... അനീഷയോട് വാക്ക് കൊടുത്തതുപോലെ തന്നെ രാവിലെ പത്ത് മണിയ്ക്ക് മുൻപ് തന്നെ അവളുടെ 50 രൂപാ ഞാൻ മടക്കി കൊടുത്തു!!!

മുൻപ് ഒരു പരിചയവുമില്ലാതിരിന്നിട്ടും രാവിലെ തന്നെ എന്നെ വിളിച്ച് 101 രൂപാ ദക്ഷിണ തന്ന അയാൾ ഒരു ദൈവമാണെന്നു പോലും ഞാൻ കരുതിപ്പോയി....... എന്നാൽ അയാൾ എന്നെ ഒരു ചെകുത്താനായിട്ടാണ് കരുതിയതെന്ന് എനിക്ക് പിന്നീടാണ് വ്യക്തമായത് ..മനസിലായില്ല അല്ലേ???
അടുത്ത ദിവസം കാണാമെന്നു പറഞ്ഞ അയാളെ പിന്നീടുള്ള രണ്ട് ദിവസം കണ്ടില്ല. അയാൾ എവിടെ പോയി?? ഭാര്യ വീട്ടുകാർ വന്ന് പിടിച്ചു കൊണ്ടു പോയോ  ? തുടങ്ങിയുള്ള ചോദ്യങ്ങൾ എന്റെ മനസ്സിൽ മുഴങ്ങിക്കൊണ്ടിരുന്നു... എന്നാൽ മൂന്നാമത്തെ ദിവസം രാവിലെ  ഞാൻ അയാളെ ബാൽക്കണിയിൽ കണ്ടു. എവിടെ പോയിരുന്നു രണ്ട് ദിവസം  ബാക്കി പഠിക്കണ്ടേ എന്ന് ഞാൻ താഴെ നിന്നു കൊണ്ട് അയാളോട് ചോദിച്ചു...
"രണ്ട് ദിവസം എങ്ങോട്ടും പോയില്ല ശരീര വേദന കാരണം കിടന്ന കിടപ്പിലായിരുന്നു.. ഇതിലും ഭേതം ഭാര്യ വീട്ടുകാരുടെ കൈയ്യിൽ നിന്നും അടി വാങ്ങിക്കുന്നതായിരുന്നു" എന്നുള്ള അയാളുടെ മറുപടിയിൽ നിന്നും എനിക്ക് കാര്യങ്ങൾ എല്ലാം മനസിലായി!!!

പിന്നീടൊരിയ്ക്കലും അയാൾ കുങ് - ഫു പഠിയ്ക്കണമെന്ന ആവശ്യവുമായി എന്റെ അടുത്ത് വന്നിട്ടില്ല.
 ഈ സംഭവത്തിൽ നിന്നും ഒരു കാര്യം എനിക്ക് മനസിലായത് ഒരു രക്ഷയുമില്ലാത്ത സമയത്ത് ദൈവം നമ്മുടെ മുൻപിൽ രക്ഷപെടാനുള്ള മാർഗ്ഗങ്ങൾ തെളിയിക്കും എന്നുള്ളതാണ്!!!!

Friday, January 21, 2011

Kung Fu ......an Introduction .....



ഡിയര്‍ ഫ്രെണ്ട്സ് , .....

ചില സാങ്കേതിക കാരണങ്ങളാല്‍ എനിക്ക് കഴിഞ്ഞ വര്‍ഷം ബ്ലോഗ്‌ എഴുതാന്‍ കഴിഞ്ഞില്ല .. എന്നാല്‍ ഇനിമുതല്‍ നിങ്ങള്‍ക്ക്‌ എന്‍റെ ബ്ലോഗ്‌ തുടര്‍ച്ചയായി വായിക്കുവാന്‍ കഴിയും എന്ന് ഞാന്‍ നിങ്ങള്‍ക്ക് വാക്ക് തരുന്നു .... അതിനു മുന്‍പ് kung fu എന്താണെന്നു നിങ്ങള്‍ക്ക് അറിയേണ്ടേ ...അതിനു വേണ്ടി ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ എന്‍റെ കോളേജ് മാഗസിന് വേണ്ടി എഴുതിയ ഫീച്ചര്‍ ഇവിടെ പുന: പ്രസിദ്ധീകരിക്കുകയാണ് .....

കുങ്ങ്‌ - ഫു: ഉത്ഭവവും വളര്‍ച്ചയും

അറിവ് വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ആരോഗ്യത്തിനും ഉണ്ട് മുഖ്യമായ ഒരു പങ്ക് . നമ്മുടെ മനസ്സിനും ശരീരത്തിനും ആരോഗ്യം ഉണ്ടാക്കുന്ന പല തരത്തിലുള്ള സാഹസിക കലകള്‍ ഇന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അഭ്യസിപ്പിക്കുന്നുണ്ട് . അത്തരം ഒരു സാഹസിക കലയാണ് കുങ്ങ്‌ - ഫു.

ബി.സി 3200 ല്‍ ബുദ്ധമതത്തിന്റെ പ്രചാരത്തിനു വേണ്ടി ബോധിധര്മന്‍ എന്ന സന്ന്യാസി ഇന്ത്യയില്‍ നിന്നും ചൈനയില്‍ എത്തി . ധാരാളം ജനങ്ങള്‍ ബുദ്ധമതത്തില്‍ ആകൃഷ്ടരായി അദ്ദേഹത്തോടൊപ്പം ചേരുകയുണ്ടായി . ഇവര്‍ക്ക് വേണ്ടി ബോധിടര്മന്‍ ടിബറ്റില്‍ ഒരു ഷാവോലിന്‍ ക്ഷേത്രം നിര്‍മ്മിച്ചു. വനങ്ങളില്‍ ധ്യാന മുറകള്‍ പഠിപ്പിച്ചു വന്നു. ഈ ക്ഷേത്രത്തിലെ സന്യാസികള്‍ ബുദ്ധ മതപ്രചാരണത്തിന് വേണ്ടി ചൈന മുഴുവന്‍ സഞ്ചരിക്കുക പതിവായിരുന്നു . യാത്രാ മദ്യെ കൊള്ളക്കാരാലും വന്യ മൃഗങ്ങലാലും ഇവരില്‍ ചില സന്യസികള്‍ക്ക് ജീവനാശം സംഭവിച്ചു . ഈ കാര്യമറിഞ്ഞ ബോധിധര്‍മ്മന്‍ ഇനിയും ഇതുപോലുള്ള മരണങ്ങള്‍ സംഭവിക്കാന്‍ പാടില്ല എന്ന് കരുതി വന്യ മൃഗങ്ങളെയും കൊള്ളക്കാരെയും നേരിടുവാന്‍ ചില അഭ്യാസമുറകള്‍ വികസിപ്പിച്ചെടുത്തു . ഈ അഭ്യാസ മുറകളാണ് കുങ്ങ്‌ - ഫു- വിന്ടെ ഉത്ഭവത്തിനും വളര്‍ച്ചയ്ക്കും സഹായകരമായത്.

ഈ അഭ്യാസങ്ങള്‍ ആന്തരിക ബാഹ്യ അവയവങ്ങള്‍ക്കും മനസിനും ബലം നല്‍കുന്നതിനൊപ്പം തന്നെ സ്വയ രക്ഷയ്ക്ക് കൂടി ഉപകരിക്കുന്നവയയിരുന്നു . പിന്നീട് എല്ലാ ബുദ്ധമത ക്ഷേത്രങ്ങളിലും ഇത്തരം അഭ്യാസങ്ങള്‍ പഠിപ്പിച്ചുവന്നു . ഈ മാറ്റങ്ങള്‍ മുറകളാണ് ഇപ്പോള്‍ കുങ്ങ്‌ - ഫു എന്ന പേരില്‍ അറിയപ്പെടുന്നത് . കാലാകാലങ്ങളില്‍ ഈ അഭ്യാസ മുരകളില്‍ അത് കൊണ്ട് . കടുവ , പുലി , കഴുകന്‍, പാമ്പ്‌ ,മങ്കി മുതലായ ജീവികളുടെ ചലനങ്ങള്‍ കൂടി ചേര്‍ത്ത് കുങ്ങ്‌ - ഫു വിനെ മെച്ചപ്പെടുത്തിക്കൊണ്ടിരുന്നു . കഠിനമായ ചില അഭ്യാസ രീതികളും മികച്ച ചില അഭ്യാസ രീതികളും പിന്നീട് ഉണ്ടായി.


കുങ്ങ്‌ - ഫു ബുദ്ധ മത ക്ഷേത്രങ്ങളില്‍ പരിശീലനം നടത്തിയിരുന്നത് കൊണ്ട് അവ ഭക്തി പുരസ്സരമാണ് സന്ന്യാസികള്‍ പഠിച്ചിരുന്നത്. ഈ രീതിയിലുള്ള പരിശീലനമാണ് കുങ്ങ്‌ - ഫു വിനെ ഒരു ചരിത്ര കലയാക്കി തീര്‍ത്തത്. കുങ്ങ്‌ - ഫു എന്നതിലെ "കുങ്ങ്‌ " എ ന്ന വാക്ക് ഒരു നിശ്ചിത മേഖലയിലെ തികവിനെയാണ് കണക്കാക്കുന്നത് . ഒരു അഭ്യസി കൈവരിച്ച ഉയര്‍ന്ന പദവിയുടെ അംഗീകാരം ആയിട്ടാണ് ഈ വാക്ക് പരിഗണിക്കപ്പെടുന്നത്. " ഫു" എന്നാ വാക്കിനര്‍ത്ഥം ആയോധന കല പഠിച്ചു ഉയര്‍ന്ന നിലയില്‍ എത്തിയവന്‍ എന്നാണ് . "കുങ്ങ്‌ " ഉം "ഫു" വും ഒത്തിണങ്ങിയ ഒരാളെ "സംബായി "എന്ന് വിളിക്കുന്നു . ഇവര്‍ ഉന്നത ഗുണ സമ്പന്നരും , തന്ടെ അഭ്യാസ പാടവം കൊണ്ട് ബാലഹീനരെയും സ്ത്രീകളെയും സഹായിക്കുന്നവരും സര്‍വ്വരാലും ബഹുമാനിക്കപ്പെടുന്നവരും ആയിരിക്കുമെന്ന് കൂടി കുങ്ങ്‌ - ഫു എന്നാ വാക്ക് കൊണ്ട് അര്‍ത്ഥമാക്കുന്നു .

കുങ്ങ്‌ - ഫു മഹത്തായ ഒരു ആയോധന കലയാണ് , ഈ കല ശത്രുവിനെ നേരിടുന്നതിനും സ്വയം രക്ഷ നേരിടുന്നതിനും വേണ്ടിയാണു ഉപയോഗപ്പെടുത്തുന്നത്. ദേഹ ബലമാണ്‌ ഇതിനു മുഖ്യമായും വേണ്ടത് . ആയുധങ്ങള്‍ ഉപയോഗിക്കുന്നില്ല എന്നതാണ് മറ്റു ആയോധന കലകളില്‍നിന്നും കുങ്ങ്‌ - ഫു നെ വ്യത്യസ്തമാക്കുന്നത് . എതിരാളിക്ക് രക്ഷപെടാന്‍ സാധിക്കാത്ത വിധം അടിച്ചും ഇടിച്ചും മറ്റും തുരത്താന്‍ പറ്റിയ അടവുകള്‍ഈ കലയില്‍ ഉപയോഗിക്കുന്നു . ശത്രുവിനെ കൊല്ലാതെ അവശനാക്കി വിടുക എന്നതാണ് ഇത് കൊണ്ട് ഉദേശിക്കുന്നത്. കുങ്ങ്‌ - ഫു പഠിച്ച ഒരാള്‍ക്ക് പെട്ടെന്ന് പ്രതികരിക്കാന്‍ സാധിക്കുന്നു . തന്റെ ശരീരത്തിന്റെ ഓരോ ഭാഗവും ഇയാള്‍ക്ക് മന പാഠമാണ് . ഈ അറിവാണ് യഥാര്‍ത്ഥത്തില്‍ അയാളെ തക്ക സമയത്ത് വേണ്ടത്ര പ്രതികരണ ശേഷി ഉള്ളവനക്കി തീര്‍ക്കുന്നത്. കുങ്ങ്‌ - ഫു അറിയാവുന്നവന്‍ ഇടി , കിക്ക് മുതലായവ കൊണ്ട് തക്ക സമയത്ത് പ്രതിയോഗിയെ തറ പറ്റിക്കാന്‍ കഴിവുള്ളവനാണ്‌ . കാരണം മറ്റു ആയോധന വിദ്യകളെക്കാള്‍ വേഗമേറിയതും ശക്തിയേറിയതുമായ അഭ്യാസ മുറകള്‍ ആണ് കുങ്ങ്‌ - ഫു വില്‍ ഉപയോഗിക്കുന്നത്. അത് കൊണ്ട് കുങ്ങ്‌-ഫു പഠിച്ചിട്ടുള്ളവര്‍ അതിനെ വളരെ ശ്രദ്ധാപൂര്‍വ്വമാണ് കൈകാര്യം ചെയ്യുന്നത് . അവര്‍ ഒരിക്കലും ഈ കലയെ മോശം കാര്യങ്ങള്‍ക്ക് ഉപയോഗിക്കാറില്ല. ശരീരത്തിന്റെ എല്ലാ വിധ മാംസ പേശികളെയും ഉപയോഗിച്ച് ചെയ്യുന്ന ഒരു ആയോധന കലയാണ് കുങ്ങ്‌-ഫു ശരീരത്തിന്റെ ആന്തരികവും ബാഹ്യവുമായ അവയവങ്ങളെ ആവശ്യമുള്ള വിധം പ്രതികരണ ശേഷിയോടെ ഇണക്കി പ്രവര്‍ത്തിപ്പിക്കുവാനും ഈ കല സഹായകരമാണ് .


മനസ് വച്ചാല്‍ ആര്‍ക്കും പഠിക്കാന്‍ പറ്റിയ ഒരു കലയാണ് കുങ്ങ്‌-ഫു. പ്രായ ലിംഗ വ്യത്യാസമോ ആരോഗ്യമോ കുങ്ങ്‌-ഫു പരിശീലിക്കുന്നതിന് തടസമാകുന്നില്ല. ഈ സാഹസിക കല അഭ്യസിക്കുന്നത് കൊണ്ട് അവയവങ്ങള്‍ക്ക് ശക്തിലഭിക്കുകയും ശരീര ഘടന ഉറച്ചതും വടിവ് ഒത്തതായി തീരുകയും ചെയ്യുന്നതിനൊപ്പം ദീര്‍ഘായുസ്സും സുഖ ജീവിതവും കുങ്ങ്‌-ഫു പരിശീലിക്കുന്ന ഒരാള്‍ക്ക് ലഭിക്കുന്നു. ആത്മ വിശ്വാസം ,മനോദൈര്യം , വ്യക്തിത വികസനം തുടങ്ങിയവ വികസിപ്പിക്കുവാനും ഈ കല ഉപകരിക്കുന്നുണ്ട്.

ഒരു യഥാര്‍ത്ഥ കുങ്ങ്‌-ഫു അഭ്യസിയായി തീരാന്‍ വര്‍ഷങ്ങളോളം ഈ കല പരിശീലനം നടത്തേണ്ടതുണ്ട് . അതി കഠിനമാണ് ഈ പരിശീലന മുറകള്‍ . ദിവസേന രാവിലെയോ വൈകുന്നേരമോ ആണ് കുങ്ങ്‌-ഫു പരിശീലിക്കുന്നത്. അത് പോലെ തന്നെ വായു സഞ്ചാരമുള്ള സ്ഥലത്താണ് കുങ്ങ്‌-ഫു പരിശീലനം നടത്തുന്നത്. ഈ സ്ഥലം അടിക്കടി മാറാറില്ല എന്ന് മാത്രമല്ല വേറെ ജോലികള്‍ക്ക് ഉപയോഗിക്കാറുമില്ല.

കുങ്ങ്‌-ഫു പഠിക്കുവാനും അവയുടെ രീതികള്‍ മനസ്സിലാക്കുവാനും കുറച്ചു മാസങ്ങള്‍ മതിയകുമെങ്കിലും ഈ കലയെ ശരീരത്തില്‍ ലയിപ്പിക്കുവാന്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടി വരും . അതുകൊണ്ടാണ് ഒരു യഥാര്‍ത്ഥ അഭ്യാസിയായി തീരുവാന്‍ വര്‍ഷങ്ങളോളം കുങ്ങ്‌-ഫു പരിശീലിക്കണമെന്ന്പറയുന്നത്.

കഠിനമായ അഭ്യാസ കല ആയതു കൊണ്ട് കുങ്ങ്‌-ഫു പരിശീലനം പല ഘട്ടങ്ങള്‍ ആയി വിഭജിച്ചിട്ടുണ്ട് . ആദ്യ ഘട്ടങ്ങള്‍ലളിതമാണെങ്കിലും തുടര്‍ന്ന് വരുന്ന ഓരോ ഭാഗങ്ങളുടെയും പരിശീലനം കഠിനമാണ് . കുങ്ങ്‌-ഫു പരിശീലിക്കുന്ന ആള്‍ ഓരോ ഘട്ടവും വിജയകരമായി പൂര്‍ത്തി ആക്കുമ്പോഴും വ്യത്യസ്ത നിറങ്ങളിലുള്ള ബെല്‍റ്റ്‌ കളാണ് നല്‍കി വരുന്നത്. ഒരു അഭ്യാസിയുടെ ഉയര്‍ച്ചയെ ആണ് ഈ ബെല്‍റ്റിലൂടെ കണക്കാക്കുന്നത് സാധാരണയായി വെള്ള , മഞ്ഞ, പച്ച, നീല , ബ്രൌണ്‍ , കറുപ്പ് ചുവപ്പ് തുടങ്ങിയ നിറങ്ങളാണ് ഓരോ ഘട്ടത്തിലും നല്‍കുന്ന ബെല്ട്ടുകള്‍ക്ക് ഉള്ളത് . ഇതില്‍ ബ്രൌണ്‍ നിറത്തിലുള്ള ബെല്‍റ്റ്‌ മൂന്നു എണ്ണവും ബ്ലാക്ക്‌ നിറത്തില്‍ ഉള്ള ബെല്‍റ്റ്‌ പത്ത് എണ്ണവും ആണുള്ളത്. ആദ്യ ബ്ലാക്ക്‌ ബെല്‍റ്റ്‌ കഴിഞ്ഞുള്ള ഓരോ അധിക ബ്ലാക്ക്‌ ബെല്‍ട്ടും ഡാന്‍ (DAN) എന്നാണ് അറിയപ്പെടുന്നത് കുങ്ങ്‌-ഫു വില്‍ ഏറ്റവും ഒടുവിലായി നല്‍കുന്ന ബെല്ട്ടാണ് റെഡ് . പക്ഷെ ഈ ബെല്‍റ്റ്‌ നേടുന്നതിനു തുടര്‍ച്ചയായി അമ്പതു വര്‍ഷത്തെ പരിശീലനമെങ്കിലും നടത്തേണ്ടതാണ്.


കുങ്ങ്‌-ഫു സ്വയ രക്ഷയ്ക്കുള്ള കലയാനെങ്കിലും ചില അഭ്യാസികള്‍ ഈ കലയെ ദുരുപയോഗം ചെയ്യാറുണ്ട് . ഇത്തരം ആളുകള്‍ കുങ്ങ്‌-ഫു വിന്റെ സത് പേരിനെ നശിപ്പിക്കാനാണ് ശ്രമിക്കുന്നത് . എങ്കിലും കുങ്ങ്‌-ഫു ഒരു ലോകോത്തര സാഹസിക കല ആണെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു തര്‍ക്കവുമില്ല . അതുകൊണ്ടാണല്ലോ ഏകദേശം അയ്യായിരം വര്‍ഷങ്ങളായി കുങ്ങ്‌-ഫു ഈ ലോകത്ത് നില നില്‍ക്കുന്നത് !!!....

Thanking You,
Saneesh MS

Wednesday, August 5, 2009

My First Kung- Fu Steps


വളരെ രസകരവും സംഭവബഹുലവും ആയിരുന്നു എണ്റ്റെ കുങ്ങ്‌ - ഫു പഠനം. കുങ്ങ്‌-ഫു പഠിക്കുന്നതിനു എനിക്കു പ്രജോദനം കിട്ടിയതു സാക്ഷാല്‍ ബ്രൂസ്‌ ലീ യില്‍ നിന്നും ആയിരുന്നു!!!! എങ്ങനെ ആണെന്നല്ലെ???? . എണ്റ്റെ പത്താമത്തെ പിറന്നാളിനു ഞാന്‍ ബ്രുസ്‌ ലീയുടെ "ഫിസ്റ്റ്‌ ഒാഫ്‌ ഫൂറി" എന്ന സിനിമ രാജാക്കാടുള്ള ഒരു തീയെറ്ററില്‍ പോയി കണ്ടു . ആ സിനിമയിലെ സംഘട്ടന രംഗങ്ങള്‍ കണ്ടപ്പോള്‍ എനിക്കും അങ്ങനെ ആകണമെന്നു മനസ്സില്‍ ഒരു ആഗ്രഹം തോന്നി. സിനിമ കഴിഞ്ഞപ്പോള്‍ ഞാന്‍ എണ്റ്റെ അമ്മാവനോട്‌ ചോദിച്ചു ബ്രുസ്‌ ലീ എങ്ങനെയാണു അങ്ങനെ ഫൈറ്റ്‌ ചെയ്യുന്നതെന്നു?. ബ്രുസ്‌ ലീ ലോകത്തിലെ എറ്റവും മികച്ച കുങ്ങ്‌ ഫു അഭ്യാസി ആയിരുന്നു അതു കൊണ്ടാണു അയ്യാള്‍ അത്ര മനൊഹരമയി ഫൈറ്റ്‌ ചെയ്തതെന്നും നിനക്കു ഇതു പോലെ ആകണമെങ്കില്‍ നീയും കുങ്ങ്‌-ഫു പഠിക്കണമെന്നും പറഞ്ഞു. അന്നു മുതല്‍ ബ്രുസ്‌ ലീ എണ്റ്റെ മനസ്സിലെ ഹീറൊ അയി മാറി. എങ്ങനെയും ബ്രുസ്‌ ലീയെ പൊലെ ആകണമെന്നു ഞാന്‍ തീരുമനിച്ചു. ഒരൊ ദിവസവും കുങ്ങ്‌ ഫു പഠിക്കണമെന്നുള്ള ആഗ്രഹം മനസില്‍ കൂടി കൂടി വന്നുകൊണ്ടിരുന്നു.അങ്ങനെ ഒരു ദിവസം ഞാന്‍ എണ്റ്റെ അച്ഛനോട്‌ പറഞ്ഞു എനിക്കും കുങ്ങ്‌ ഫു പഠിക്കണം എന്ന്‌ . അച്ഛന്‍ അടുത്ത ആഴ്ച തന്നെ എന്നെ രാജാക്കാടില്‍ ഉള്ള കുങ്ങ്‌ ഫു ക്ളാസ്സില്‍ ചേര്‍ത്തു. അങ്ങനെ എണ്റ്റെ ആദ്യതെ ലക്ഷ്യം ഞാന്‍ നേടി. പക്ഷെ അപ്പോള്‍ ആണ്‌ സാക്ഷാല്‍ ജാക്കി ചാന്‍ എണ്റ്റെ കുങ്ങ്‌-ഫു പഠനത്തിനു വിലങ്ങുതടി ആയി വന്നത്‌.......മനസ്സിലായില്ല അല്ലെ???????. ആരോ എണ്റ്റെ അമ്മയൊടു പറഞ്ഞു കൊടുത്തു ചെറു പ്രായത്തില്‍ തന്നെ കുങ്ങ്‌-ഫു പഠിച്ചാല്‍ കുട്ടിയുടെ വളര്‍ച്ച നിലച്ചു പോകും സംശയം വല്ലതും ഉണ്ടെങ്കില്‍ ലോകത്തിലെ എറ്റവും വലിയ കുങ്ങ്‌ ഫു മാസ്റ്റര്‍ ആയ ജാക്കി ചാണ്റ്റെ ഫോട്ടോ കണ്ടു നോക്കു അയ്യാള്‍ക്കു വെറും ൫ അടി പൊക്കം മാത്രമെ ഉള്ളു എന്നും പറഞ്ഞു. ഇതു കേട്ട്‌ ഭയന്ന അമ്മ എണ്റ്റെ ബ്ളാക്ക്‌ ബെല്‍റ്റ്‌ മോഹം അവസാനിപ്പിച്ചു. ഞാന്‍ കുറെ കരഞ്ഞെങ്കിലും രക്ഷ ഉണ്ടായില്ല .അന്നു മുതല്‍ ഞാന്‍ ജാക്കി ചാനെ വെറുക്കാന്‍ തുടങ്ങി....എണ്റ്റെ അനിയണ്റ്റെ വിചാരം അവന്‍ ജാക്കി ചാന്‍ അണെന്നാണ്‌ അതുകൊണ്ട്‌ ഞാന്‍ എന്നും അവനെ ഉപദ്രവിക്കുമായിരുന്നു. കാരണം ജാക്കി ചാന്‍ ആണല്ലൊ എണ്റ്റെ കുങ്ങ്‌ ഫു പഠനം മുടക്കിയത്‌ ബ്രുസ്‌ ലീയുടെ മറ്റൊരു സിനിമ ആയ "എണ്റ്റര്‍ ദി ഡ്രാഗണ്‍" കണ്ടതോടെ എനിക്കു കുങ്ങ്‌ ഫു പഠിക്കണം എന്നു പറഞ്ഞു വീട്ടില്‍ വീണ്ടും വഴക്കുണ്ടാക്കി. അമ്മയും അച്ഛനും എന്നോട്‌ പറഞ്ഞു ഇപ്പോള്‍ ഇങ്ങനെയുള്ള ക്ളാസ്സില്‍ പോയാല്‍ ശരിയാവില്ല കാരണം നിണ്റ്റെ വളര്‍ച്ച നിലച്ചു പോകും എന്നു.അതൊന്നും ഞാന്‍ സമ്മതിച്ചില്ല കാരണം എണ്റ്റെ മനസ്സില്‍ ബ്രുസ്‌ ലീയും അദ്ദെഹത്തിണ്റ്റെ ഫൈറ്റിങ്ങും മാത്രമെ ഉള്ളല്ലൊ . ഇത്തവണ ഭാഗ്യം എണ്റ്റെ കൂടെ ആയിരുന്നു. കാരണം എണ്റ്റെ മുത്തഛന്‍ എണ്റ്റെ സഹായതിനെത്തി. അങ്ങനെ അവര്‍ മനസില്ലാ മനസ്സോടെ എന്നെ വീണ്ടും കുങ്ങ്‌-ഫു ക്ളാസ്സില്‍ ചേര്‍ത്തു.( വിരോദാഭാസം എന്നു പറയട്ടെ എണ്റ്റെ വളര്‍ച്ച മുരടിച്ചില്ല ,അതു മാത്രമല്ല എനിക്ക്‌ ഇപ്പൊള്‍ 5.10 ഉയരവും, 72 കിലോ ഭാരാവും ഉണ്ട്‌)

Saturday, July 25, 2009

പ്രിയ സുഹൃത്തുക്കളെ ,
സന്തോഷ വാര്‍ത്ത എന്‍റെ ബ്ലോഗ് മലയാളത്തിലും , ഇനി മുതല്‍ ബ്ലോഗിലൂടെ ഞാന്‍ എന്‍റെ ആയോധന കലാ അനുഭവങ്ങള്‍ നിങ്ങളോടൊപ്പം പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു . പഠനം, ക്ലാസുകള്‍ , ബഹുമതികള്‍, പിന്നെ നിങ്ങള്‍ക്കുള്ള ക്ലാസ്സുകളും ഞാന്‍ ഇനി മുതല്‍ എന്‍റെ ബ്ലോഗിലൂടെ എഴുതുന്നതാണ് . അടുത്ത തിങ്കളാഴ്ച ഞാന്‍ എന്‍റെ ആദ്യത്തെ കുങ് - ഫ‌ു പഠനത്തെക്കുറിച്ച് നിങ്ങളോട് പറയാം അത് വരെ കാത്തിരിക്കു‌
സനീഷ്‌ ന്യൂ ഡെല്‍ഹി

Wednesday, July 22, 2009

Is Kung Fu better than Karate?




Q. Why is your site called Not Karate?
(sandeep Rajakad)
A. Because many people consider any martial art to be "Karate." This is in fact not true. Technically there are many more forms of Chinese Kung Fu than there are of Japanese Karate.

Q. So is Kung Fu better than Karate?
(Rocky New Delhi)
A. Absolutely not. Just as all roads once lead to Rome, all martial arts can lead one toward perfection of character. One must simply find the style of martial arts that compliments one's lifestyle

Q. If I train at the Shaolin Kung Fu Studios, will I have to become a Buddhist monk?
(Roopesh Ernakulam South)
A. While we do recognize and respect our Buddhist ancestry, students need not become monks--or even Buddhists--to train at our school.

Q. What is your relationship to the modern Shaolin Temple?
(Anil P Trivandrum)
A. Our system left the Shaolin Temple in the mid 18th century, so any ties to the modern Temple are simply as fellow martial artists, and cousins in the Shaolin Tradition. We continue to teach the Lohan system as it was taught at that time.
Q. Why do you use a colored-sash ranking system?
( Sonu Jangid Jaipur , Rajastan)
A. Traditionally, colored sashes were not used to denote rank. Rather, the students who knew more and performed better were acknowledged as such, and the students who needed help to excel got it. Rank was something for the ego, and therefore was not a concern of the Buddhist monks using these techniques in their search for enlightenment. In modern America, however, students train at various frequency due to the pressures of juggling family life, work etc. In order to help students track their progress, we have adopted a colored-sash system similar to that used in Japanese and Korean systems. Additionally, there is a saying in the Chinese martial arts that a student will search for a good teacher for three years; the teacher will then watch the student for three years before accepting him. This is reflected in the colored-sash ranking system, as it takes about 3-6 years to advance through the beginner and intermediate levels before the student presents himself for the Black sash exam, and enters the inner teachings of the system.

Q. How long does it take to get a Black Sash/Belt?
(Rajendra Prasad Swami Amritsar , Punjab)
A. As long as it takes...typically 3-6 years with a consistent training regimen. Every student is an individual and progresses at his or her own pace. People have done it in as little as a year, and people have done it in much more

Q. I just want to fight....Do I need to learn all that other stuff?
( Rahul , Ghaziabad UP)
A. Check out our San Shou classes! This class is designed for those who just want to improve their fighting skills. While we demand the same moral and ethical values in our San Shou students, we do not require any forms, weapons, or internal training of them (although we do highly recommend it

Q. Is this an offensive/aggressive or defensive/pacifist style?
( Soumya VS, Trissur)
A. Any style that contains strikes or locks can be an offensive style, just as any system using evasion and blocking can be defensive. While we do always stress the fact that one should avoid fighting, Shaolin kung fu represents a complete system of martial arts, allowing us to both attack and defend as needed.

Q. Is this all there is? I really want something more than kicking and punching....
(Sebastian Cochin)
A. There is always more. For those interested, we have several "inner circles" teaching various forms of internal work. These range from Ch'an Buddhist philosophy and Taoist meditative teachings for those more open to the Eastern schools of thought, to several traditions of Western work for students more firmly rooted in European/American ways of thinking.

Saneesh MS , New Delhi E Mail:- saneeshrajakad@gmail.com Mob:-9718553834

Saturday, May 30, 2009

Overview of Kung-Fu History

   

There are few historical entities that engender as much debate, confusion, and acrimony as the nature and reality of Shaolin. We have heard distinguished university professors categorically deny the existence of either Shaolin or its problem-children Tongs; that only authenticated accounts by the Communist Chinese government are to be trusted; or that the temples are fictitious, based on stories in old novels.

The following accounts are taken from sources who 1) practiced the specific kung fu styles to Master level from the "supposed" temples, 2) learned their arts AT those temples before the temples were destroyed, or 3) were taught by practitioners from those temples. Also, our sources were corroborated by at least three individuals (standard rule of evidence accepted by most professional journalists). The masters, however, have declined to be named for the reasons that 1) they do not want to engage in controversy-the information is here to accept or reject as you like (as directed by the last lesson of the Buddha), 2) they have assumed new names after leaving China because, as refugees, did not want their families to suffer for their actions. Having said that, and agreeing in advance to protect the confidentiality of our sources, we have been told that...

The Shaolin order dates to about 540 A.D., when an Indian Buddhist priest named Bodhidharma (Tamo in Chinese), traveled to China to see the Emperor. At that time, the Emperor had started local Buddhist monks translating Buddhist texts from Sanskrit to Chinese. The intent was to allow the general populace the ability to practice this religion.

This was a noble project, but when the Emperor believed this to be his path to Nirvana, Tamo disagreed. Tamo's view on Buddhism was that you could not achieve your goal just through good actions performed by others in your name. At this point the Emperor and Tamo parted ways and Tamo traveled to the nearby Buddhist temple to meet with the monks who were translating these Buddhist texts.

The temple had been built years before in the remains of a forest that had been cleared or burned down. At the time of the building of the temple, the emperor's gardeners had also planted new trees. Thus the temple was named "young (or new) forest", (Shaolin in Mandarin, Sil Lum in Cantonese).

When Tamo arrived at the temple, he was refused admittance, probably being thought of as an upstart or foreign meddler by the head abbot (Fang Chang). Rejected by the monks, Tamo went to a nearby cave and meditated until the monks recognized his religious prowess and admitted him. Legend has it that he bored a hole through one side of the cave with his constant gaze; in fact, the accomplishment that earned his recognition is lost to history.

When Tamo joined the monks, he observed that they were not in good physical condition. Most of their routine paralleled that of the Irish monks of the Middle Ages, who spent hours each day hunched over tables where they transcribed handwritten texts. Consequently, the Shaolin monks lacked the physical and mental stamina needed to perform even the most basic of Buddhist meditation practices. Tamo countered this weakness by teaching them moving exercises, designed to both enhance chi flow and build strength. These sets, modified from Indian yogas (mainly hatha, and raja) were based on the movements of the 18 main animals in Indo-Chinese iconography (e.g., tiger, deer, leopard, cobra, snake, dragon, etc.), were the beginnings of Shaolin Kung Fu.

It is hard to say just when the exercises became "martial arts". The Shaolin temple was in a secluded area where bandits would have traveled and wild animals were an occasional problem, so the martial side of the temple probably started out to fulfill self-defense needs. After a while, these movements were codified into a system of self-defense.

 Thanking You ,
Saneesh MS , New Delhi , E Mail :- saneeshrajakad@gmail.com 9212133834, 9718553834

Followers